2009, ഫെബ്രുവരി 1, ഞായറാഴ്‌ച

യമുന മൂകമായൊഴുകുന്നു

യമുനാ നദിയിന്നും മൂകമായൊഴുകുന്നു
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റൊരാ ക്രൂരഹത്യതന്‍ നിമിഷത്തില്‍..!!
കണ്ണുനീര്‍ പൊഴിക്കട്ടെ ആര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാപൂരമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളര്‍ദ്ധനഗ്നനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈതോക്കിനു
ജീവനെ സമര്‍പ്പിച്ചിട്ടാത്മ നിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാ തീരത്തിലെ
ചെന്നിണം ചിന്നീടുമാ പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനാ പീഠത്തിലേക്കേറിയദ്ദിവ്യനന്ത്യ-
പ്രാര്‍ത്ഥനയായീ രാമരാമനാമുച്ചാരണം
തെല്ലിളം നിമിഷങ്ങള്‍ കടന്നു പോയി മുഗ്ദ-
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍ തിട്ടില്‍..!
നൂറ്റാണ്ടുകളെ താണ്ടിക്കടന്ന നാടിന്‍ ജീവ-
റ്റുഹാ മതഭ്രാന്തിന്‍ വെടിയേറ്റതിനാലേ..
മൂകകായോഴുകുന്നു യമുനാ നദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!

അഭിപ്രായങ്ങളൊന്നുമില്ല: