2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

ആണവക്കരാറും ഇന്ത്യന്‍ ജനാധിപത്യവും

ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ യാഥാര്‍ത്യമായിരിക്കയാണല്ലോ.ഈ അവസരത്തില്‍ കരാറിന്റെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അമേരിക്ക അവരുടെ ജനാധിപത്യപരമായ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുമാണ് മുന്നോട്ടു പോയതെന്കില്‍ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്ക് അങ്ങിനെയൊരു നടപടിക്രമം പാലിക്കാന്‍ കഴിഞ്ഞില്ലന്നതാണ്.ഇക്കാര്യത്തില്‍ യു എസ് പ്രസിഡണ്ട്‌ ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം.അമേരിക്കയിലെ ജനപ്രതിനിധിസഭകളായ സെനറ്റിലും മറ്റും തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷ പിന്തുണയില്ലെന്നറിഞ്ഞിട്ടും എല്ലാ സഭകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതും അവസാനം അനുകൂല തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞതും ആ രാജ്യത്ത് നിലനില്‍ക്കുന്ന ഉത്തമമായ ജനാധിപത്യ മൂല്യങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.എന്നാല്‍ മന്‍മോഹന്‍ സിംഗാവട്ടെ പാര്‍ലിമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളെയോ,തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ ഇടതു പക്ഷ പാര്‍ട്ടികളെയോ വിശ്വാസത്തിലെടുക്കാത്ത തികച്ചും ഏകാധിപത്യ പരമായ സമീപനമാണ് സ്വീകരിച്ചത്.ഏറ്റവുമൊടുവില്‍ കരാറിന്റെ പേരില്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ വിശാസവോട്ട്‌ നേടാന്‍ വിളിച്ചു ചേര്‍ത്ത ലോകസഭാ സമ്മേളനത്തില്‍ നല്കിയ ഉറപ്പുകള്‍ പോലും പാലിക്കാതെ പാര്‍ലിമെന്‍റ് സമ്മേളനം മരവിപ്പിക്കുകയാണ് ചെയ്തത്.123 കരാറിന്‍റെ നേട്ടകോട്ടങ്ങളെ കുറിച്ചുള്ള വാദപ്രതിവാദത്തിനിടയില്‍ വരും നാളുകളില്‍ ഈ വിഷയം കൂടി സജീവ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതാണ്.

1 അഭിപ്രായം:

cp aboobacker പറഞ്ഞു...

This is a correct perspective on the limitations of Indian Democracy. In fact, every five years, people of India elect a few autocrats for India. Even in vital matters like 123 Agreement, the Parliament of India has no say. The Parliament is frozen; monsoon session went unsummoned; winter session would end in halobol. People pay taxes to foster betrayers of the country. For the editorial" A Shameless Govt" , please visit: www.thanalonline.com