2009, മാർച്ച് 12, വ്യാഴാഴ്‌ച

വേനല്‍മഴ

വേനല്‍മഴ കിട്ടിയെന്കിലെന്നു
വേഴാമ്പലുകള്‍ പോല്‍ കേഴുന്നൂ
നാടും നഗരങ്ങങ്ങളുമൊരുപോലെ
കത്തിയെരിയുമീ കുംഭമാസച്ചൂടില്‍..!
ഇത്തിരി തണലേകാന്‍ പാതയോരത്ത്തൊരു
തണല്‍ മരമെവിടെ? കൊടും ദാഹമകറ്റാന്‍
തണ്ണീര്‍ പന്തലുകളെവിടെ?പറയുക
പച്ചപ്പിന്‍ മരതക തുരുത്തുകളെവിടെ..?
നീര്‍ത്തടങ്ങളൊക്കയും വറ്റി വരണ്ടതും
മഴക്കാടുകള്‍ വിസ്മൃതിയില്‍ വിലയിച്ചതും
വരും കാല ദുരന്തത്തിന്‍ തിരനോട്ടമോ..?
നീറിടും പേക്കിനാക്കള്‍ തന്‍ ബാക്കിപത്രമോ..?
ഒരുമഴ പെയ്തെന്‍കിലെന്നാശിച്ച് പോയി ഞാന്‍
തേന്‍മഴയായതെന്‍ മനസ്സില്‍ പെയ്തിറങ്ങണം...
അകവും പുറവും കുളിരേകിടുവാന്‍
അണയുമോ?മഴ മേഘമേ,നീ നീലവാനിലായ്‌..?

1 അഭിപ്രായം:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കവിയുടെ വിഹ്വലതകള്‍!!!!
നന്നായി എഴുതുന്നു....