2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

അരി മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയക്കളി പവാര്‍ അവസാനിപ്പിക്കണം

അരിയുല്‍്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിന്നെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്നും വിവേചനം തുടരുകയാണ്. നേരത്തെ കേരളത്തിനു നല്‍കിവന്നിരുന്ന വിഹിതത്തില്‍ നിന്നു യാതൊരു കാരണവുമില്ലാതെ 85 ശതമാനം വെട്ടിക്കുറവു വരുത്തി,കേന്ദ്രമന്ത്രി ശരത് പവാര്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനോട് പകപോക്കലിന് തുടക്കം കുറിച്ചു.എന്നാലിപ്പോള്‍ നാമമാത്രമായി ലഭിച്ചിരുന്ന എപിഎല്‍ വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി സംസ്ഥാനത്തെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ക്രൂര വിനോദത്തിലാണ് പവാറും കൂട്ടരും എര്‍പ്പെട്ടിരിക്കുന്നത്.ഇതിന് കാരണമായി പറയുന്നതു ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഒപ്പിട്ടതും,സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കാന്‍ വിസമ്മതം അറിയിച്ചതുമായ ധാരണാപത്റത്തെയാണ്.അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും..............എന്ന് പണ്ടാരോ പറഞ്ഞതു പോലെ മഹാരാഷ്ട്രക്കാരനായ ഭക്ഷൃ മന്ത്രി കേരളത്തിനെതിരെ നുണ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.ഓണക്കാലത്ത് കേരളത്തിനു 10000 ടണ്‍ അരി അനുവദിച്ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടി,ചെന്നിത്തല,മുരളീധരന്‍ എന്നിവരെല്ലാം ആവശ്യ പെട്ടത് കൊണ്ടാണെന്നും, അങ്ങോര്‍ വെളിപ്പെടുത്തിയിരിക്കുന്നു.തനിക്ക് വേണ്ടപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം നല്‍കാന്‍ കേന്ദ്ര പൂളിലുള്ള അരി തന്റെ തറവാട്ടു സ്വത്തല്ലെന്നു പവാര്‍ മനസ്സിലാക്കിയാല്‍ നന്ന്.കേരളത്തിലെ ഇടതു മുന്നണിയില്‍ നിന്നു പുറത്താക്കപ്പെട്ടു,ഗതികിട്ടാ പ്രേതം പോലെ അലഞ്ഞു തിരിയുന്ന എന്‍സിപി ക്കാര്‍ക്ക് രാഷ്ട്രീയ ഇടം കണ്ടെത്തുന്നതിനുള്ള ശ്രമമാണോ മന്ത്രി നടത്തുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഏതായാലും കേരളത്തിലെ ജനങ്ങള്‍, ബഹുഭൂരിപക്ഷം നല്കി അധികാരത്തില്‍ കൊണ്ടുവന്ന ഒരു സര്‍ക്കാരിനെതിരെയുള്ള കള്ള പ്രചാരണവും,യുദ്ധ പ്രഖ്യാപനവും പവാര്‍ എത്രയും വേഗം അവസാനിപ്പിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല: