2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

മന്‍മോഹന്‍ സിംഗ് ലോകസഭയെ ഭയപ്പെടുന്നോ..?


ലോകസഭയുടെ വര്‍ഷകകാല സമ്മേളനം ആഗസ്ത് 11 മുതല്‍ സെപ്തംബര്‍ 5 വരെ ചേരാനിരുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിയ്ക്കയാണല്ലോ.ആണവ വിഷയത്തില്‍ കഴിഞ്ഞ മാസം കുല്‍സിത മാര്ഗ്ഗങ്ങളിലൂടെയും കുതിര കച്ചവടത്തിലൂടെയും സഭയുടെ വിശ്വാസം തട്ടിക്കൂട്ടാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞെന്കിലും ലോകസഭ ചേരുകയാണെന്‍കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് പ്രധാന മന്ത്രിയും കൂട്ടാളികളും ഭയപ്പെടുന്നതായി തോന്നുന്നു.കാരണം പ്രതിപക്ഷത്ത് നിന്നും കൂറുമാറി വോട്ടു ചെയ്ത എംപി മാരെ അയോഗ്യരാക്കിയാല്‍ സര്ക്കാരിന്‍റെ കാര്യം പരുങ്ങലില്‍ ആവും .വിശ്വാസ വോട്ടെടുപ്പില്‍ സരക്കാരിനെ രക്ഷപ്പെടുത്തിയതിന് പല രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്കും നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ട് പാര്ളിമെന്ടു സമ്മേളനം വിളിക്കാനാണ് സര്ക്കാരിന്‍റെ ഉദ്ദേശമെന്ന് വേണം കരുതാന്‍.ഏതായാലും ലോകസഭ വിളിച്ചു ചേര്‍ക്കാതെ ഒളിച്ചു കളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി മാറ്റിയ പാരമ്പര്യമാണ് കോണ്ഗ്റസ്സിനുള്ളതെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: