2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മാര്‍ക്സിസ്റ്റ് വിരുദ്ധ 'മ' പത്രങ്ങളുടെ കപട ധാര്‍മിക രോഷം!

കഴിഞ്ഞ മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോടീസു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഇടതു പക്ഷ തൊഴിലാളികള്‍ ആഗസ്റ്റ്‌ 20 നു രാജ്യ വ്യാപകമായി ഒരു പൊതു പണിമുടക്ക്‌ നടത്തുകയുണ്ടായി.തൊഴിലാളികളെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ വിലക്കയറ്റം,നാണയപെരുപ്പം തുടങ്ങി മൊത്തം ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങളും സമരത്തിന്‌ വിഷയീഭവിച്ചിരുന്നു.
എന്നാല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച ഒരുവിഭാഗം മലയാള പത്രങ്ങള്‍ പിറ്റേദിവസം അച്ചു നിരത്തിയത് പണിമുടക്ക്‌ സമരത്തെ അപകീര്‍ത്തി പെടുത്താനാണ്.പണിമുടക്ക്‌ ദിവസം കേരളത്തിലെ ചില സ്ഥലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചു സമരത്തിന്റെ പ്രസക്തി ഇല്ലാതാക്കാനാണ് മനോരമ,മാധ്യമം മുതലായ പത്രങ്ങള്‍ ശ്രമിച്ചത്.
വിരലില്‍ എണ്ണാവുന്ന അനുയായികള്‍ മാത്രമുള്ള പാര്‍ട്ടികള്‍ ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പോലും പ്രോത്സാഹനം നല്‍കാറുള്ള ഈ പത്രങ്ങള്‍ ഭൂരിഭാഗം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു .സമരത്ത്തിന്റെ ഭാഗമായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കടകള്‍ തുറന്നുവേച്ചപ്പോള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെയും, വാഹനങ്ങള്‍ തടഞ്ഞതിനെയും, പൊടിപ്പും തൊങ്ങലും ചേര്ത്തു ലീഡ് വാര്‍ത്തയാക്കാനാണ് 'മ' പത്രങ്ങള്‍ മിനക്കെട്ടത് .യുഡിഎഫ് കാരും, ബിജെപി ക്കാരും ഇടക്കിടെ ബന്ദും അക്രമ സമരങ്ങളും സംഘടിപ്പിക്കുമ്പോള്‍ പാടിപുകഴ്താറുള്ള ഇവരുടെ നുണക്കഥകള്‍ ആര് വിശ്വസിക്കാന്‍? മാധ്യമ പ്രവര്‍ത്തകരെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചെന്ന് മുറവിളി കൂട്ടുന്നവര്‍, മലപ്പുറത്ത്‌ മനോരമയുടെ ലേഖകനെ എം എസ് എഫ് കാര്‍ ചവിട്ടി വീഴ്ത്തിയത് കാണാതെ പോയി! കഴിഞ്ഞ 31 ദിവസങ്ങളായി ജമ്മുവില്‍ സംഘ പരിവാര്‍ നടത്തുന്ന ബന്ദിനെയും, ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ചൊല്ലി പ്രതികരിക്കാത്ത 'മ' പത്രങ്ങളുടെ ധാര്‍മിക രോഷം കാപട്യ മല്ലാതെ മറ്റെന്താണ്?