2009, ഏപ്രിൽ 8, ബുധനാഴ്‌ച

വിഷുക്കണി

വിഷുക്കണിയൊരുക്കി കാത്തിരിക്കുന്നൂ
പൂമുഖത്തച്ഛനുമമ്മയും നിനക്കായ്...
കണി കാണുവാനും നിന്നച്ഛനില്‍ നിന്നും
കൈനീട്ടം വാങ്ങാനും നീ വരില്ലേ..?
കണിക്കൊന്നകള്‍ പൂക്കും തൊടികളിലൂടെ
ഉണ്ണീ നീയോടിക്കളിച്ചൊരാ നാളുകള്‍
ഓര്‍മ്മയിലെന്നും തെളിഞ്ഞു വരുന്നൂ
ഓരോ വിഷുവും കടന്നു പോവുമ്പോഴും..!
നഗരതിരക്കില്‍ നീയെല്ലാം മറന്നുവോ..?
നറു നിലാവിലലിയുമീ നിളയുമതിന്‍ തീരവും ..!
വിഷുപക്ഷികള്‍ ചേക്കേറും കാവിലെ മാമര ചില്ലയില്‍
കുളിര്‍ തെന്നലിന്‍ കൈകളില്‍ സൌരഭമുണരവേ,
എന്തേ..? നീയിനിയും വരാന്‍ മടിയ്ക്കുന്നൂ..?
എന്‍ പൊന്നുണ്ണീ നീ നിന്നമ്മതന്‍ സവിധത്തില്‍ ..?
ഇക്കുറിയെങ്കിലും എന്നുണ്ണീ നീയെത്തണം...
വിഷുക്കണി കാണുവാന്‍ കൈനീട്ടം വാങ്ങുവാന്‍
മുടക്കം വരുത്തല്ലേ...വിഷുത്തലേന്നീ മുറ്റത്ത്
നിന്‍ കാല്‍പെരുമാറ്റത്തിന് കാതോര്‍ത്തിരിപ്പൂ ഞാന്‍..!

അഭിപ്രായങ്ങളൊന്നുമില്ല: