2008, സെപ്റ്റംബർ 3, ബുധനാഴ്‌ച

തൌഹീദ്

ജാഹിലിയെത്തിന്നിരുളിലാണ്ട ഖുറൈശികള്‍
ലാഹിലാഹില്ലല്ലായെന്നു ചൊല്ലാന്‍ മടിച്ച നാള്‍,
മുത്ത്‌ മുഹമ്മദ് മുസ്തഫാ മുന്നം മക്കത്ത്
സത്യത്തിന്‍ പൊന്‍ വിളക്കേന്തി വന്നൊരാ കാലത്ത്,
ഹീറാ ഗുഹയിലന്നേകനായിട്ടിരിക്കുംപോള്‍,
താഹാ റസൂലിന്‍റെ ചാരത്തെത്തി ജിബിരീലും..!
ഓതുക യെന്നു മലക്ക് ചൊന്നൊരാ നേരത്ത്
ഓതാനറിയില്ലായെന്നു ചൊല്ലി റസൂലുല്ലാ..!
മഗിരിബും പിന്നെ മശിരിക്കും പരിപാലിക്കും
ആലം ഉടയവനായ റബ്ബിന്‍റെ നാമത്തില്‍,
ആരംഭിയ്ക്കുകയെന്നോതി വീണ്ടും ജിബിരീല്
അല്‍ അമീനായുള്ളോരപ്പോളോതി തുടങ്ങുന്നു..
താഹാ റസൂലുള്ള നുബുവത്തും കയ്യേല്‍ക്കുന്നല്ലോ
തൌഹീദിന്‍ പൊന്‍ പ്രഭ ലോകമെങ്ങും പരന്നല്ലോ..!










അഭിപ്രായങ്ങളൊന്നുമില്ല: