2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ക്ഷമയും ത്യാഗങ്ങളും റമളാന്‍റെ മുഖമുദ്രകള്‍


റമളാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണെങ്കിലും ക്ഷമയും ത്യാഗമനോഭാവവും വിശ്വാസികളില്‍ അരക്കിട്ട് ഉറപ്പിക്കേണ്ട മാസം കൂടിയാണിത്.
പകല്‍ മുഴുവന്‍ ആഹാരവും, ശാരീരികവും മാനസികവുമായ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഇബാദത്തില്‍ മുഴികിയിരിക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം റമളാനിന്‍റെ പുണ്യം അവന് അവകാശപ്പെട്ടതാണ്.സഹജീവികളോടും ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളോടും ക്ഷമിക്കാന്‍ കഴിയുന്നവന് മേല്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലായ മുഹമ്മദ് നബി (സ.അ)യുടെയും കാരുണ്യംഎപ്പോഴും ചൊരിയപ്പെടുമെന്നതിന് എത്രയോ ഖുര്‍ആന്‍ സൂക്തങ്ങളും,ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നു.റസൂല്‍ തന്റെ ജീവിത ശൈലി കൊണ്ടു തന്നെ സഹാബിമാര്‍ക്ക്‌ മാതൃക കാട്ടിയതിനും നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. താന്‍ നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ കഴുത്തില്‍ കുടല്‍ മാലകള്‍ കൊണ്ടിട്ട യഹൂദന് പോലും മാപ്പു നല്കിയ നബിചര്യ ആരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്.മത പ്രചാരണ സമയത്ത് മക്കയിലും മദീനയിലും വെച്ചു അവിശ്വാസികളായ ഖുറൈശികളോട് റസൂല്‍ ഏത്റമാത്റമാണ് ക്ഷമിച്ചതെന്നതിന് ഇസ്ലാമിന്റെ ചരിത്രം തെളിവാണ്.പുണ്യ റമളാന്‍റെ സന്ദേശ മുള്‍ക്കൊണ്ട് പരസ്പരം ക്ഷമിക്കാനും സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലര്‍ത്താനും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് കഴിയേണ്ടതാണ്.
ത്യാഗത്തിന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും, ശാരീരികവും മാനസികവുമായ എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചും ഉള്ള നോമ്പ്, മനുഷ്യകുലത്തിനു തന്നെ മാതൃക ആവേണ്ടതാണ്‌.ആഡംബര ജീവിതത്തിനു പുറകെ പരക്കം പായുന്ന ആധുനിക മനുഷ്യന് റമളാനിലെ ത്യാഗമനോഭാവം തുടര്‍ന്നും ജീവിതലക്ഷൃമാവണം.

അഭിപ്രായങ്ങളൊന്നുമില്ല: