2008, സെപ്റ്റംബർ 27, ശനിയാഴ്‌ച

ലൈലത്തുല്‍ഖദ്ര്‍

റമളാനിലവസാനപത്തിലെ
റഹമത്ത് ചൊരിയുന്ന രാവിത്
ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍
നെഅമത്തിറങ്ങുന്ന വേളയില്‍,
സത്യവിശ്വാസികളെല്ലോരുമേ
റബ്ബില്‍ സുജൂദിടുന്നെങ്ങുമേ..!
തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍
മാറ്റൊത്ത ജീവിതം കാട്ടുവാന്‍
കാരുണ്യവാനായ തമ്പുരാന്‍
റാഹത്തിറക്കുമീ രാത്രിയില്‍
ഈമാന്‍ വെടിയാതെ ജീവിതപ്പാതയിലൂടെ ചരിയ്ക്കുവാന്‍
ഇഅതിക്കാഫിരിയ്ക്കുന്നൂപള്ളിയില്‍ പാപങ്ങളെല്ലാം പൊറുക്കുവാന്‍
നീറും മനസ്സുമായ് കേഴുന്നൂ റബ്ബിന്‍റെ കാരുണ്യം തേടുന്നൂ
പോരിശയേറുമീ രാത്രിയില്‍ തൌബാ ചെയ്തു മടങ്ങുന്നൂ...