2008, ഡിസംബർ 5, വെള്ളിയാഴ്‌ച

കുരുന്നുകളുടെ കൂട്ടക്കുരുതി


ഇന്നലെ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനു സമീപം പെരുമണ്ണില്‍ ഒമ്പത് കുരുന്നുകളെ കുരുതി കൊടുത്ത ദാരുണമായ സംഭവം നാടിനെയാകെ നടുക്കിയിരിയ്ക്കയാണ്.വൈകുന്നേരം നാലുമണിക്ക് സ്ഥലത്തെ എല്‍.പി.സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പിന്നില്‍ നിന്നും വന്ന ഒരു വാന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഏഴും എട്ടും വയസ്സുള്ള ഒമ്പത് കുട്ടികളുടെ ജീവനാണ് നരാധമനായ ഒരു ഡ്രൈവറുടെ അശ്രദ്ധ മൂലം അകാലത്തില്‍ പൊലിഞ്ഞുപോയത്! ഇതില്‍ ഒരുകുട്ടി തന്റെ വീട്ടിന്റെ വിളിപ്പാടകലെ എത്തിയപ്പോള്‍ അമ്മയുടെ കണ്‍മുമ്പിലാണ് പിടഞ്ഞു മരിച്ചത്.ചോര തളം കെട്ടി നില്ക്കുന്ന റോഡില്‍ കുട്ടികളുടെ ബാഗും ചെരുപ്പുകളും മറ്റും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.കണ്ണൂരിലെ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും എത്തിയവരൊക്കയും വിതുമ്പി കരയുകയായിരുന്നു.മൂന്നു കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.മുഖ്യ മന്ത്രിയും സഹമന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ജനനായക്ന്മാരെല്ലാം ആശ്വാസ വാക്കുകളുമായി കുതിച്ചെത്തിയെന്‍കിലും ഇനിയും ഇതു പോലുള്ള നരഹത്യകള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനുള്ള ശക്തമായ നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്റസ് സമ്മേളനത്തിലേക്ക് ലോറി ഇരച്ചു കയറി നിരവധി പേരുടെ ജീവനെടുത്തത് നാമൊന്നും മറന്നിട്ടില്ല.ഈ സംഭവത്തില്‍ ഉള്‍പെട്ട ഡ്രൈവര്‍ മയങ്ങിപ്പോയത് കൊണ്ടാണ് അപകടമുണ്ടായതെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും മറ്റും അധികൃതര്‍ പറയുന്നുന്ടെന്കിലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു കൊലയാളികള്‍ രക്ഷപ്പെടുകയാണ് പതിവ്.നമ്മുടെ നിരത്തുകളിലെ മനുഷ്യക്കുരുതി തടയാന്‍ സര്ക്കാരിന്റെ ഭാഗത്ത് നിന്നു എന്ത് നടപടികളാണ് ഉണ്ടാവാന്‍ പോകുന്നത് എന്നാണു കേരളം ഉറ്റുനോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: