2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

സഹയാത്രിക നീയെന്‍ കരളില്‍ കിനാവിന്റെ
സുധയിന്നൊരുക്കവേ മനമുല്ലസിക്കവേ ,
കുറിച്ചേനിരവിന്‍റെ ഹൃദയം മരവിക്കെ
വിറയ്ക്കും വിരലോടെയീവരി നിനക്കായി..!
തുന്പികളഴകിന്‍റെ പട്ടുടുപ്പണിഞ്ഞെന്നും
ഇമ്പമേകിടും കലാശാലയിലൊന്നിച്ചു നാം..!
മിഴിയില്‍ മഴവില്ല് തെളിയുന്നേരം നിന്റെ
മിഴിവാര്‍ന്നൊരാചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍,
ഇക്കലാലയം കണ്ടു മറന്ന സ്വപ്നങ്ങളില്‍
ഇക്കിളി കൂട്ടും കാട്ടുകിളിയായണഞ്ഞു നീ..!
കനകക്കിനാവുകള്‍ കോര്‍ത്ത മാലയുമായെന്‍
കോവിലില്‍ ആരാധനയ്ക്കെത്തിയവളല്ലേ സഖീ..?
സഹയാത്രികര്‍ നാമെത്തേണ്ടുമിടത്തെത്താന്‍
സഹിക്കാനിരിക്കുന്നു വേദനകളൊരായിരം..!
മറക്കാതിരുന്നെങ്കിലീയാത്ര തീരും മുമ്പേ
മരിയ്ക്കാതിരുന്നെന്കിലായിരം പ്രതീക്ഷകള്‍..!!

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

വരികള്‍ നന്നായിട്ടുണ്ട്.

പാറുക്കുട്ടി പറഞ്ഞു...

മറക്കാതിരുന്നെങ്കിലീയാത്ര തീരും മുമ്പേ
മരിയ്ക്കാതിരുന്നെന്കിലായിരം പ്രതീക്ഷകള്‍..!!


കൊള്ളാം.