2008, ഡിസംബർ 10, ബുധനാഴ്‌ച

വിട പറയുമ്പോള്‍

എന്റെ കാലടിപ്പാടിന്നടിയിലെ
മണ്ണിലസ്മല്‍ പ്രപഞ്ചമൊതുക്കിഞാന്‍..!
ചോര-ചൂടുള്ള ചോരയോഴുകുമെന്‍
ധീരമാം സിരയേറെ തുടിക്കവേ,
വണ്ടിക്ക് പിന്നില്‍ കുതിരയെ കെട്ടുന്ന
മണ്ടത്തരത്തിന്റെ തത്വശാസ്ത്രങ്ങള്‍ തന്‍
തോലുരിഞ്ഞ് കവലയില്‍ തൂക്കിയ
ജലവിദ്യയെന്‍ പൊയ്പ്പോയ നാളുകള്‍..!
ദൂരെ ദൂരെ ബൊളീവിയന്‍ കാടിനെ
കോരിത്തരിപ്പിച്ച വിപ്ലവകാരിയെ
നിത്യമോര്‍മ്മതന്‍ ജാലകത്തിന്കലൂ-
ടെത്തി നോക്കിയ നാളുകള്‍ നഷ്ടമായ്..
എങ്ങു മാനുഷനീതിതന്‍ കൈകളില്‍
ചങ്ങലക്കിട്ട് നിര്‍ത്തുമാ വേളയില്‍,
എന്റെ കൈകള്‍- കരുത്തുറ്റ കൈകളാല്‍
എന്റെ ചോര-പതയുന്ന ചോരയാല്‍
പുത്തനാമിതിഹാസം കുറിയ്ക്കുവാന്‍
കാത്തിരുന്ന ദിനങ്ങളിന്നെങ്ങുപോയ്?
കാലമേറെ നൂറ്റാണ്ടിനെ പേറ്റ്നോ-
വേറ്റ് ഭൂമിയിലിട്ടേച്ച് പോയനാള്‍
മര്‍ത്യരില്‍ മതം കുത്തിക്കയറ്റിയ
ശക്തിയേറും മയക്കുമരുന്നുകള്‍
വില്‍പ്പനയ്ക്കായണഞ്ഞ പുരോഹിത-
രല്പ്പനേരമെന്‍ മുന്നില്‍ പകച്ചു പോയ് ..!
പെണ്ണൊരുത്തിയൊരുക്കിയ വ്ല്മീക-
മിന്ന് മാമക ചിത്തത്തെ മൂടവേ,
മാലിനിയല പുല്കിപ്പടര്‍ന്നൊരാ
കാളിദാസന്റെ ഗീതികള്‍ മൂളി ഞാന്‍..!
എന്റെ ചുണ്ടില്‍ മദിര പകര്ന്നവ-
ളന്തിവിണ്ണിന്‍ തുടിപ്പ് പകര്‍ത്തിയോള്‍
സിഞ്ജിതമകക്കാമ്പിന്ന്‍റെ സംഗീത
നിര്ജ്ജരിയില്‍ തടവിലാക്കീടവേ,
വിശ്രമിക്കട്ടെ വിടപറയുന്നിതാ
വിപ്ലവാശംസ മാത്രം സഖാക്കളെ...

അഭിപ്രായങ്ങളൊന്നുമില്ല: