2008, മേയ് 7, ബുധനാഴ്‌ച

നഷ്ടസ്വപ്നങ്ങള്‍

പുതു വല്‍സരത്തിനെ വരവേല്‍ക്കുവാന്‍ പൂമുഖ ത്തിന്നു ഞാന്‍ നിന്നിടുമ്പോള്‍
പോയ വര്‍ഷത്തിന്റെ നീക്കിബാക്കി സാവകാശം ഞാന്‍ ചികഞ്ഞു നോക്കി ...
നീലവാനത്തിന്റെ ചോട്ടിലൂടെ കാലക്കടലിന്റെ തീരത്ത് ഞാന്‍
പോയകാലത്തിന്റെ നാള്‍വഴിയില്‍ കോരിയെട്ടെത്രയോ നൊമ്പരങ്ങള്‍ ....!
പൊയ്ക്കാലില്‍ നീങ്ങുന്ന പേക്കോലങ്ങള്‍ പാഴായ സ്വപ്നത്തിന്‍ മുദ്രയല്ലോ ..!
തപ്പിത്തടഞ്ഞോരിരുള്‍വഴിയില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ കണ്ണുചിമ്മി ..
മച്ചകത്തമ്മയെ തൊഴുതിറങ്ങി ഉച്ച വെയിലിലലഞ്ഞിടുമ്പോള്‍
നാഗത്താന്‍ കോട്ട വണങ്ങി നിന്നു നാടു കാണി ചുരം താണ്ടി യെത്തും
കാറ്റിനോടൊപ്പം നടന്നിടുന്നു അറ്റമില്ലത്തോരീ യാത്രയില്‍ ഞാന്‍ ..
മണ്‍ചെരാതുകള്‍ ഊതി കെടുത്തിയ മാനസ മാകെ യിരുട്ടു മാത്രം ...!!
നീല നിലാവിന്‍ മുഖ പടം മാറ്റിയാല്‍ നീറും മനസ്സിന്‍റെ തേങ്ങല്‍ കേള്‍ക്കാം
ദാഹ ജലം തേടി ചെന്നപ്പോള്‍ കണ്ടതു മയമരീചിക യായിരുന്നു ...!
നഷ്ടസ്വപ്നങ്ങള്‍ തന്‍കല്‍മണ്ടപങ്ങളില്‍ കത്തിച്ചു വെക്കുന്നു നെയ്ത്തിരികള്‍...

അഭിപ്രായങ്ങളൊന്നുമില്ല: